കോഴിക്കോട്: കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ കല്ലേറ്. ഒരു പോലീസുകാരന് പരിക്ക്. ആദായനികുതി ഓഫീസില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുതലക്കുളത്തു നിന്ന് ഡിവൈഎഫ്ഐ മാര്‍ച്ച് ആരംഭിച്ചത്. ഡിഡിഇ ഓഫീസിനടുത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു.
മാര്‍ച്ച് പിരിച്ചുവിട്ടതിനു ശേഷം തിരിച്ചുപോയ സമരക്കാരുടെ കല്ലേറിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. ബാബുവിന് പരിക്കേറ്റത്. ആദായനികുതി ഓഫീസിന് നേരെയുണ്ടായ കല്ലേറിലാണ് കാര്‍ തകര്‍ന്നത്.
മാതൃഭൂമി ചാനല്‍ ക്യാമറാമാന് മനോജ് പയ്യന്നൂര്‍, മനോരമ ചാനല്‍ ക്യാമറാമാന് സംഗീത് എന്നിവര്‍ക്കു നേരെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തിയത്. പോലീസും സമരക്കാരും തടസം സൃഷ്ടിച്ചതിനാല് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. പാഠപുസ്തക വിതരണത്തിലെ കാലതാമസത്തിനെതിരെയും പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: