തളിപ്പറമ്പ് (കണ്ണൂര്‍): കണ്ടണ്ണൂര് പരിയാരം കോരന്‍പീടികയില്‍ ഉണ്ടായ വാഹനാപകടത്തില്‍ സഹോദരിമാര്‍ ഉള്‍പ്പടെ ബന്ധുക്കളായ മൂന്നു പേര് മരിച്ചു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുപ്പം മുക്കുന്ന് സ്വദേശികളായ തുന്തക്കാച്ചി കണ്ണൂക്കാരന്‍ ആമിന (72), അനുജത്തി മറിയം (65), ബന്ധുവായ കാര്‍ ഡ്രൈവര്‍ ബത്താലി ലത്തീഫ്(38) എന്നിവരാണ് മരി ച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
കാറിലുായിരുന്ന ചെര്‍ക്കളയിലെ അബ്ദുറഹ്മാന് (65), കുപ്പത്തെ കെ.പി.കുഞ്ഞാമിന(40) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു അപകടം. മാട്ടൂലില്‍ മരണവീട് സന്ദര്‍ശിച്ച ശേഷം മകള്‍ക്കൊപ്പം താമസിക്കുന്ന ആമിനയെ പരിയാരം കോരന്‍പീടികയില്‍ ഇറക്കാനായി വന്നതായിരുന്നു കാറിലുള്ളവര്‍. തളിപ്പറമ്പ് സി.ഐ കെ.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര് ത്തനം നടത്തി.
നസീമയാണ് മരിച്ച ലത്തീഫിന്റെ ഭാര്യ. മക്കള്‍: നാഫിയ. സഹോദരങ്ങള്‍: ഇബ്രാഹിം, അസ്മ, അലീമ, സുമയ്യ, കൗലത്ത്. പരേതനായ കൊങ്ങായി അബ്ദുള്ളയാണ് ആമിനയുടെ ഭര്‍ത്താവ്. മക്കള്‍: ഹസന് (ദുബായ്), ആയിഷ, ഖദീജ. മുഹമ്മദ് കുഞ്ഞിയാണ് മറിയത്തിന്റെ ഭര്‍ത്താവ്. മക്കള്‍: ആസിയ, സാഹിദ, ഫൗസിയ, ഇദ്ദുദ്ദീന്. മറ്റ് സഹോദരങ്ങള്‍: അബ്ദുല്‍ കരീം, മജീദ്, അബൂബക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: