പ്രാര്‍ത്ഥന മനോമണ്ഡലത്തിലെ ഒരു വികാരമല്ല. ഹൃദയത്തിലെ ഉത്തേജനമാണത്. അസ്തിത്വത്തിന്റെ നിശബ്ദത പ്രരോദനമാണത്. ആവശ്യങ്ങളെ ഉന്നയിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രാര്‍ത്ഥന സ്വാര്ത്ഥത്തില്നിന്ന് നിസ്വാര്‍ത്ഥതയിലേക്കും ആശയില്‍നിന്നു വൈരാഗ്യത്തിലേക്കും ഭക്തനെ നയിക്കുന്നു. പരിശുദ്ധതയുടെ ഉല്കൃഷ്ടതലത്തിലെത്തിയാല് ഈശ്വരവിഭൂതികളെ ഉപാസിക്കലായിത്തീരുന്ന പ്രാര്‍ത്ഥന. ഈശ്വരേഛയുടെ മുമ്പില്‍ വിനയപൂര്‍വ്വമായ വിധേയത്വമാണിത്.
വേദങ്ങളില്‍ മറ്റൊലികൊള്ളുന്ന സൂക്തങ്ങള്‍ അക്ഷയമായ ഈശ്വരപ്രചോദനത്തിന്റെ പ്രത്യക്ഷഫലങ്ങളാണ്. ഈശ്വരനുമായുള്ള ഗാഢാനുശക്തിയേയും നേരിട്ട് സിദ്ധിച്ച ദര്ശനത്തേയുമാണ് അവ പ്രകടമാകുന്നത്.
പ്രാര്‍ത്ഥന കൂടാതെ ആര്‍ക്കും ജീവിതത്തിനു സുരക്ഷിതത്വമോ മനസ്സിനു ശക്തിയോ പ്രകടിക്കുന്നതല്ല. ഈശ്വരനില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സിദ്ധിക്കുകയില്ല. സകലവിധ ദൗര്‍ബല്യങ്ങള്‍ക്കുമുള്ള അപ്രമാദിതമായ പ്രതിമാസ പ്രാര്‍ത്ഥന മാത്രമാണ് ഓരോ ജീവിയും പ്രാര്‍ത്ഥനാപൂര്‍വം തന്റെ ഹൃദയത്തെ ഉപരിതലത്തിലേക്ക് ഉന്നമിടിച്ച് ദൃഢവിശ്വാസത്താല്‍ ഉത്തേജിതമായ ഭാവത്തോടും സമ്പൂര്ണശരണാഗതിയോടുംകൂടി ഈശ്വരനോട് കേണപേക്ഷിക്കുകയാണെങ്കില് അവിടത്തെ രക്ഷാഹസ്തം തീര്‍ച്ചയായും വന്നുചേരുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു ഈശ്വരനെ വിളിക്കണം.
നിങ്ങളുടെ ഇഷ്ടംപോലെ ഏതുവിധത്തിലും പ്രാര്‍ത്ഥിക്കാം. പക്ഷേ, ആത്മാര്ത്ഥതയോടുകൂടിയായിരിക്കണം. ആ പ്രാര്‍ത്ഥന ഈശ്വരന് നിങ്ങളുടെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നുണ്ട് എന്ന പൂര്‍ണവിശ്വാസം വേണം. ഒരു എറുമ്പിന്റെ കാലൊച്ചപോലും ഈശ്വരന് കേള്‍ക്കുന്നുണ്ട്. ആ സ്ഥിതിക്ക് നിങ്ങളുടെ ഹൃദയപൂര്‍വ്വമായ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കാതിരിക്കുമോ? ഒരു പരിശുദ്ധ ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന പ്രാര്‍ത്ഥനയ്ക്കും ഉടന്‍ സമര്‍ഹമായ പ്രത്യുത്തത ലഭിക്കും. തീര്‍ച്ച.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: