പരശുരാമന് നല്കിയ വില്ല് ശ്രീരാമന് വരുണനെ വിളിച്ചേല്‍പ്പിച്ചു. ആപത്തൊഴിഞ്ഞ് ആശ്വാസത്തോടെ സൈന്യസമേതം എല്ലാവരും അയോധ്യയിലേക്കു മടങ്ങി. ശ്രീരാമനും സഹോദരന്മാരും അവരവരുടെ ഭാര്യമാരോടൊപ്പം ഓരോരോ കൊട്ടാരങ്ങളില്‍ സുഖമായി വസിച്ചു.
വൈകുണ്ഠപൂരിതന്നില് ശ്രീഭഗവതിയോടും
വൈകുണ്ഠന്‍ വാഴുംപോലെ രാഘവന് സീതയോടും
ആനന്ദമൂര്‍ത്തി മായാമാനുഷവേഷം കൈക്കൊ-
ണ്ടാനന്ദംപൂണ്ടു വസിച്ചീടാനാനനുദിനം.
ആയുധവിദ്യ അഭ്യസിച്ചവരും വിവാഹിതരും, ധനവാന്മാരും സ്നേഹിതന്മാരോടു കൂടിവരുമായ ആ മനുഷ്യശ്രേഷ്ഠന്മാര് പിതാവിനെ പരിചരിച്ചുകൊണ്ട് സസുഖം വാണു. ഒരുദിവസം ദശരഥന് ഭരതനെ വിളിച്ചുപറഞ്ഞു. കേകയ രാജാവിന്റെ പുത്രനും ഭരതന്റെ അമ്മാവനുമായ യുധാജിത്ത് കുറെക്കാലമായി അയോധ്യയില്‍ വന്നു പാര്‍ക്കുന്നു. ഭരതനെ കൂട്ടിക്കൊണ്ടുപോകാനാണ് വരവ്. കൂടെപ്പോവുക. ഭരതന് ഇതുകേട്ട് അച്ഛന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ശത്രുഘ്നനോടൊപ്പം യുധിജിത്തിന്റെ കൂടെ കേകയത്തിലേക്ക് പോയി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: