തിരുവനന്തപുരം: പ്രതിപക്ഷബഹളത്തിനിടയില്‍ 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ബില്‍ നിയമസഭ സബ്ജക്ട് കമ്മററിക്കയച്ചു. ബാര്‍കോഴ സംബന്ധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ജസ്റ്റീസ് പരിപൂര്ണ്ണന് കമ്മീഷന്റെ നിര്‍ദ്ദേശമായിരുന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്.
എട്ടുവര്‍ഷംമുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മ്മാണമാണിത്.
ദേവസ്വംബോര്‍ഡിലെ പരമ്പരാഗത തസ്തികകള്‍ ഒഴികെയുള്ള വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് രൂപീകരിക്കുന്ന റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ട ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വസിക്കുന്ന അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഗവ. സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തസ്ഥാനം വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ ചെയര്‍പേഴ്സണ്‍ ആയിരിക്കണം.അംഗങ്ങളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതിയിലോ പട്ടികഗോത്രവര്ഗ്ഗത്തിലോ ഉളളയാള്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഗവ. അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരാളെ ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കാമെന്നും ബില്ലിലുണ്ട്. അദ്ദേഹം ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കും. ബോര്‍ഡിന്റെ ആസ്ഥാനം തിരുവനന്തപുരമായിരിക്കും. ബോര്‍ഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഹിന്ദുമതത്തില്പ്പെടുന്നവരായിരിക്കണം.ദേവസ്വംബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കല്‍, എഴുത്തുപരീക്ഷ നടത്തല്‍, ഇന്റര്വ്യൂലിസ്റ്റ് തയ്യാറാക്കല്‍, ഇന്റര്‍വ്യൂ നടത്തിപ്പ്, സെലക്റ്റ് ലിസ്റ്റ് തയ്യാറാക്കല്‍ മുതലായവ ബോര്‍ഡിന്റെ ചുമതലയാണ്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി 2007ല്‍ നിയമിച്ച ജസ്റ്റീസ് പരിപൂര്ണ്ണന് കമ്മീഷന് എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും പൊതുവായ റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന് ശുപാര്‍ശ ചെയ്യുകയും ഇത് ഹൈക്കോടതി അംഗീകരിക്കുകയും ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: