സൂറിച്ച്: ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളുടെ കേന്ദ്ര ബിന്ദുവായ ചക്ക് ബ്ലേസറെ ഫിഫ ആജീവനാന്തം വിലക്കി.
ഫിഫയിലും കോണ്‍കകാഫിലും നിര്‍ണായകമായ വിവിധ പദവികളും ഉത്തരവാദിത്തങ്ങളും വഹിച്ച ബ്ലേസര്‍ ഒട്ടനവധി സ്വഭാവദൂഷ്യങ്ങള്‍ കാട്ടിയതായി, ഫിഫ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിയമവിരുദ്ധമായ തുകകളുടെയും കോഴയുടെയുമൊക്കെ കൊടുക്കല്‍ വാങ്ങലുകളിലും അനധികൃത ഇടപാടുകളിലും ബ്ലേസര്‍ക്ക് പങ്കുള്ളതായും ഫിഫ വ്യക്തമാക്കി.
ഒരു കാലഘട്ടത്തില്‍ വടക്കേ അമേരിക്കയിലെ ഫുട്ബോള്‍ ഭരണാധികാരികളില്‍ അതിശക്തനായിരുന്നു ബ്ലേസര്‍. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുമായും അദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തി.
എന്നാല്‍ ലോകകപ്പുകളെ കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് അമേരിക്കന്‍, സ്വിറ്റ്സര്‍ലന്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെ ബ്ലേസറുടെ നില പരുങ്ങലിലായി. 2005നും 2010നും ഇടയില്‍ 11 ദശലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥരോട് ബ്ലേസര്‍ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: