പാട്ന: ബീഹാറില്‍ രാംകൃഷ്ണ നഗറിലെ ഖേംനിചക്കിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്ന് ബീഹാര്‍ പോലീസ് നൂറു കിലോ സ്ഫോടകവസ്തുക്കള്‍ പിടിച്ചു. ഇതോടനുബന്ധിച്ച് ഒന്‍പതു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഝാര്‍ഖണ്ഡിലെ ചില ഭീകര സംഘടനകള്‍ക്കു വേണ്ടി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് സൂചന. മാവോയിസ്റ്റുകളാണ് ഇതിനു പിന്നില്‍. പാട്ന പോലീസ് സൂപ്രണ്ട് വികാസ് വൈഭവ് പറഞ്ഞു. ഈ ലോഡ്ജില്‍ നാലഞ്ച് വിദ്യാര്‍ഥികളാണ് താമസിച്ചിരുന്നത്. അവര്‍ ഉപയോഗിച്ചിരുന്നത് വിലയേറിയ ബൈക്കുകളാണ്. വൈഭവ് തുടര്‍ന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുമായി ബന്ധമുേണ്ടായെന്ന് അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: