രാമായണത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില ആദ്ധ്യാത്മിക ചിന്തകളുണ്ട്. കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം പ്രതീകത്മാകങ്ങളാണ്. അതില്‍ ചിലതെങ്കിലും നാമറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.
അയോദ്ധ്യ
യുദ്ധമില്ലാത്ത സ്ഥലം. മായാവിരചിതമായ ഈ പ്രപഞ്ചം സുഖദുഃഖസമ്മിശ്രമാണ്. ജീവിതമാകുന്ന യുദ്ധക്കളത്തില്‍ നാം നിലനില്പിനു വേണ്ടി അടരാടുന്നു. അതായത് അന്തഃസംഘര്‍ഷങ്ങള്‍ നമ്മെ ആക്രമിക്കുന്നു. ശ്രീരാമനാകട്ടെ സദാ ശാന്തമായ അയോദ്ധ്യയിലാണ് ജീവിക്കുന്നത്. ആത്മരാമനെ നമ്മുടെ ഉള്ളില്‍ കണ്ടെത്തുക. അപ്പോള്‍ നാം അയോദ്ധ്യയിലാകും. ജീവിതപോരാട്ടം അനിവാര്യമായ കര്മ്മങ്ങളായിത്തീരും. ഫലേച്ഛ കൂടാതെ കര്‍മ്മയോഗം അനുഷ്ഠിക്കുന്നവരാണ് അയോദ്ധ്യാവാസികള്‍.
ദശരഥന്
പത്തുദിക്കിലേയ്ക്കും രഥമോടിച്ച് ശത്രുസംഹാരം ചെയ്ത വീരന്. പത്തിന്ദ്രിയങ്ങളുടെ ആവാസകേന്ദ്രമായ മനുഷ്യശരീരമാണ് ദശരഥന്. അദ്ദേഹം അറുപതിനായിരം വര്‍ഷം രാജ്യഭാരം നടത്തി എന്നു പറഞ്ഞിരിക്കുന്നു. നാം ഓരോരുത്തരുടെയും ആത്മാവ് എത്ര ശരീരങ്ങളെടുത്ത് എത്രായിരം വര്‍ഷം ജീവിച്ചാലാണ് മുക്തി പ്രാപിക്കുക. ചത്തും പിറന്നുമുള്ള ഈ യാത്ര അനന്തമായി നീളുന്നു. എന്നാല്‍ ഇന്ദ്രിയങ്ങളെ ജയിച്ചാല്‍ ശരീരമല്ല. ഞാനെന്നറിയും. കാമക്രോധാദികളാകുന്ന അസുരന്മാരെന്ന് ദേവതുല്യരായിത്തീരുമെന്ന് ദശരഥന് കാണിച്ചുതരുന്നു. അദ്ദേഹം ഇങ്ങനെ പത്തിന്ദ്രിയങ്ങളേയും ജയിക്കാന്‍ കഴിവുള്ളവനാണ്. എന്നിട്ടും ലൗകികദുഃഖങ്ങളില് പെട്ടുപോയത് കര്‍മ്മഫലങ്ങള്‍ കൊണ്ടാണെന്നും കാണിച്ചുതരുന്നു.
ഭാര്യമാര്‍
ദശരഥന്റെ മൂന്നു ഭാര്യമാര്‍- കൗസല്യ, കൈകേയി, സുമിത്ര ഇവര്‍ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നു. മനുഷ്യജീവിതം സഫലമാകാന്‍ ഈ മൂന്നുശക്തികളും ആവശ്യമാണ്. കൗസല്യ ഇച്ഛാശക്തിയാണെങ്കിലും ക്രിയാശക്തിയായ കൈകേയിലാണ് പ്രാമുഖ്യം നേടിയത്. സുമിത്രയാകട്ടെ ഒന്നിലും ചലിക്കാത്ത ജ്ഞാനശക്തിയും. ദശരഥന്റെ ഇച്ഛാശക്തി നഷ്ടപ്പെട്ടതുകൊണ്ടാണ് രാമന് വനത്തിലേക്കും താന്‍ മരണത്തിലേക്കും എത്തപ്പെട്ടത്.
നാലുമക്കള്‍
ദശരഥന്റെ നാലുമക്കള്‍ രാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ ഇവര്‍ ജീവന്റെ നാലവസ്ഥകളാണ്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരീയം. ജാഗ്രത്തില്‍ ഇന്ദ്രിയങ്ങളുടെ പ്രകൃതിയെ നാം അനുഭവിക്കുന്നു. സ്വപ്നത്തില്‍ സൂക്ഷ്മശരീരത്തില്‍ പ്രവേശിക്കുന്ന മനസ്സ് സൂക്ഷ്മേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നു. മനസ്സടങ്ങുന്ന സുഷുപ്ത്യവസ്ഥയില്‍ ആത്മാവ് ശാന്തിയനുഭവിക്കുന്നു. അതിനും മീതെ തുരീയാവസ്ഥ.
സകലത്തിനും സാക്ഷിയായി വര്‍ത്തിക്കുന്ന ആത്മാവ് പരമാത്മാവുമായി വിലയം പ്രാപിക്കുന്നു. ആത്മരാമനായിത്തീരുന്നു. ഇവയുടെ വൃഷ്ടിഭാവത്തിന് വേദാന്തത്തില്‍ നാലുപേരുകള്‍ നല്കിയിരിക്കുന്നു. ജാഗ്രത്ത്-വിശ്വന്. സ്വപ്നം- തൈജസന്‍, സുഷുപ്തി-പ്രാജ്ഞന്‍, പ്രാജ്ഞനുമുപരിയായ തുരീയാവസ്ഥയാണ് സാക്ഷാത്കാരം അഥവാ അവതാരം. ഇവിടെ ശ്രീരാമന്,ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നീ നാലവസ്ഥകളും ചേര്‍ന്നതാണ് ഭഗവാന്റെ പൂര്‍ണാവതാരം.
ബാലകാണ്ഡം സമാപിക്കുന്നു
..തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: