ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാവസായിക് പരീക്ഷാ മണ്ഡല് (വ്യാപം) പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. പൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപം ഡിജിറ്റൈസ് ചെയ്യുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള മൊബൈല്‍ ആപ്പിലൂടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്.
ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രകാരമാണ് ആപ്പ് വികസിപ്പിച്ചതെന്ന് സംസ്ഥാന ടെക്നിക്കല്‍ ആന്റ് ഹയര്‍ എഡ്യൂക്കേഷന്‍ മന്ത്രി ഉമാ ശങ്കര്‍ ഗുപ്ത പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു ബുദ്ധിമുട്ടുമില്ലാതെ ആപ്പിലൂടെ ലഭ്യമാകും. ആപേക്ഷ ഫോമുകള്‍, പരീക്ഷാ വിവരങ്ങള്‍, ചോദ്യോത്തര ബാങ്ക് തുടങ്ങി എല്ലാവിവരങ്ങളും ഇതില്‍ ലഭ്യമാണ്. അഡ്മിഷന് കാര്‍ഡുകള്‍ ഇതില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇനിയുള്ള എല്ലാ പരീക്ഷകളും ഓണ്‍ലൈനായിട്ടായിരിക്കും നടക്കുക. ആഗസ്റ്റ് 30ന് നടക്കുന്ന പ്രീ-ആയുര്‍വേദിക്, ഹോമിയോപതി, യുനാനി ടെസ്റ്റുകള്‍ പുതിയ സംവിധാനത്തിലായിരിക്കും നടത്തുക. വ്യാപത്തിന്റെ ആദ്യ ഓണ്‍ലൈന്‍ ടെസ്റ്റായിരിക്കും ഇത്.
2015ല്‍ വിവിധ കോഴ്സുകളിലായി 95,250 സീറ്റുകളില്‍ 60,700 റിക്രൂട്ട്മെന്റാണ് നടന്നിട്ടുള്ളത്.
വ്യാപം സംബന്ധിച്ചുയര്‍ന്ന മുഴുവന്‍ അഴിമതി കേസുകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുവാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രിം കോടതി സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: