ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് ബന്ധത്തിലെ വലിയ മുന്നേറ്റമാണ് നരേന്ദ്രമോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയിലുണ്ടായതെന്ന് ബിജെപി വക്താവ് എം.ജെ അക്ബര്‍ പറഞ്ഞു. ഭീകരവാദം സംബന്ധിച്ച് ഭാരതത്തിന്റെ നിര്‍വചനത്തെ പാക്കിസ്ഥാനും അംഗീകരിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് പാക്കിസ്ഥാന് ഭാരത നിലപാടിനോട് യോജിക്കുന്നത്. എല്ലാവിധത്തിലുമുള്ള ഭീകരവാദത്തെ എതിര്‍ക്കേണ്ടതാണെന്ന് പാക്കിസ്ഥാന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും എം.ജെ അക്ബര്‍ പറഞ്ഞു.
കഴിഞ്ഞ നാളുകളിലെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ട് വത്യസ്ത നിലപാടുകളാണ് പാക്കിസ്ഥാന് സ്വീകരിച്ചിരുന്നത്. നല്ല ഭീകരവാദവും മോശം ഭീകരവാദവും എന്ന നിലപാടായിരുന്നു അവരുടേത്. എന്നാലിന്ന് എല്ലാത്തരം ഭീകരവാദത്തേയും പാക്കിസ്ഥാന് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഭീകരവാദമെന്നാല്‍ ലഘൂകരിച്ചുകാണാനാവാത്ത തിന്മയാണെന്ന ഭാരത നിലപാട് പാക്കിസ്ഥാനും അംഗീകരിച്ചിരിക്കുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും ഇരു രാജ്യങ്ങളം തീരുമാനമെടുത്തതും നേട്ടമാണ്. ശബ്ദ സാമ്പിളുകള്‍ അടക്കം പരിശോധനയ്ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ഇതാദ്യമായി ശബ്ദ സാമ്പിളുകള്‍ അംഗീകരിക്കാമെന്ന് സമ്മതിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ ഭാരതത്തിന്റെ കൈവശമുള്ള ഏറ്റവും വലിയ തെളിവുകളാണവയെല്ലാം. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന തകര്‍ന്ന ബന്ധത്തില്‍ നിന്നും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നും എം.ജെ അക്ബര്‍ പറഞ്ഞു.
പാക്കിസ്ഥാനുമായി ഏറ്റവും അടുത്ത ബന്ധമാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഷാനവാസ് ഹുസൈനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: