ഉഫ: പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ ഇറാന് സന്ദര്‍ശിക്കും. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി നടന്ന ചര്‍ച്ചയിലാണ് മോദി ഇക്കാര്യം സൂചിപ്പിച്ചത്. മോദിയെ റൂഹാനി ഇറാനിലേക്ക് വീണ്ടും ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കഴിയുന്നത്ര വേഗം ഇറാന് സന്ദര്‍ശിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞത്. ബ്രികസ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
അഫ്ഗാനിലെ അവസ്ഥ, ഐസിസിന്റെ വളര്ച്ചയുയര്ത്തുന്ന ആശങ്ക എന്നിവയടക്കം നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ചര്‍ച്ച 85 മിനിറ്റ് നീണ്ടു.ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തില്ല. അഫ്ഗാനില്‍ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും എടുത്തു പറഞ്ഞു. ഭാരതം സാമ്പത്തിക സഹായം നല്കുന്ന ഛബ്ബര്‍ തുറമുഖത്തെപ്പറ്റിയും ചര്‍ച്ച ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്ക്കാരിക, ചരിത്രബന്ധങ്ങള്‍ വിലപ്പെട്ടതാണെന്ന് മോദിയും റൂഹാനിയും പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ബന്ധങ്ങളില്‍ നാഴികക്കല്ലാകുമെന്ന് ഭാരതത്തിലെ ഇറാന് അംബാസിഡര്‍ ഗുലാം റേസ അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: