തൊടുപുഴ: മദ്യലഹരിയില്‍, കൊച്ചുമകളെ ചുട്ടുകൊന്ന കേസില്‍ മുത്തശ്ശിക്ക് നാല് വര്‍ഷം കഠിന തടവ്. കോലാനി പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസിന്റെ ഭാര്യ ഭവാനിയെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജോര്‍ജ് കെ ഉമ്മന്‍ കഠിന തടവിന് ശിക്ഷിച്ചത്.
ചെറുമകള്‍ ദേവി (13)യെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നുവെന്നതായിരുന്നു കേസ്. കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലാത്തതിനാലും പ്രതിയുടെ പ്രായം പരിഗണിച്ചുമാണ് ശിക്ഷ കുറച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ഭവാനിക്ക് ഇപ്പോള്‍ 70 വയസുണ്ട്. കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഭവാനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
2013 മാര്‍ച്ച് 3നാണ് സംഭവം. ഭവാനിയും മകന്റെ മകള്‍ ദേവിയും കോലാനി പാറക്കടവ് കോളനിയിലാണ് താമസിച്ചിരുന്നത്. ദേവി ജനിച്ചയുടന്‍ മാതാവ് കുട്ടിയെ ഉപേക്ഷിച്ചതിനാല്‍ പിതാവ് ശെല്വന് മറ്റൊരു വിവാഹം കഴിച്ചു. ഭവാനിയുടെ സംരക്ഷണയിലായിരുന്ന കുട്ടിആറാം ക്ലാസ്സോടെ പഠനം നിര്‍ത്തി. വരെ പഠിച്ച ദേവി ഈ സംഭവത്തിന് രണ്ട് മാസം മുമ്പ് പഠനം നിര്‍ത്തിയിരുന്നു. വീട്ടുജോലികള്‍ ചെയ്യാതെ ടി.വി കണ്ടു എന്നതാണ് ഭവാനിയെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: