കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും ആറ് വയസുകാരിയും മരിച്ചനിലയില്‍. ഇന്നലെ പുലര്‍ച്ചെ എറണാകുളം ഇടപ്പള്ളി പ്രശാന്തി നഗറിലെ റെല്‍കോണ്‍ റിട്രീറ്റ് അപ്പാര്‍ട്ട്മെന്റിലാണ് അപകടം. ഐസിഐസിഐ എറണാകുളം സോണല്‍ ഓഫീസിലെ മാനേജര്‍ സിബു ജോര്‍ജിന്റെ ഭാര്യ വേണി (35), മകള്‍ കിരണ്‍ (6) എന്നിവരാണ് മരിച്ചത്.കിടപ്പുമുറിയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.
പുലര്‍ച്ചെ നാലരയോടെ അപ്പാര്‍ട്ട്മെന്റിലെ അഞ്ചാം നിലയില്‍ നിന്നും ശബ്ദം കേട്ടാണ് മറ്റ് താമസക്കാര്‍ ഉണര്‍ന്നത്. തുടര്‍ന്ന് മുറിയില്‍നിന്നും പുകഉയരുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. പ്രധാനവാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയശേഷം കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയശബ്ദത്തില്‍ വീണ്ടും സ്ഫോടനം നടക്കുകയും വാതില്‍ തകരുകയും ചെയ്തു.
വാതില്‍ മറിഞ്ഞുവീണ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ പ്രമോദിന് പരിക്കേറ്റു.ിവരമറിയിച്ചതിനെ തുടര്‍ന്ന് എളമക്കര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. എന്നാല്‍ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.യുവതിയുടെ മൃതദേഹം ബാത്റൂമിലും കുട്ടിയുടേത് ബെഡ്റൂമില്‍ ചിതറിയ നിലയിലുമായിരുന്നു.
വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായും കുടുംബപ്രശ്നമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നും സമീപവാസികള്‍ പറയുന്നു. പാലക്കാട് സ്വദേശിനിയായ വേണിക്ക് മുന്‍വിവാഹത്തില്‍ ഒരുമകനുണ്ട്.പത്തനംതിട്ട സ്വദേശിയാണ് സിബു ജോര്‍ജ്.സംഭവസമയത്ത് ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ല.എ.സി.പി.ബിജു അലക്സാണ്ടര്‍,എളമക്കര എസ്ഐ സൂരജ് വി.സി. എന്നിവരും ഫോറന്‍സിക്, വിരടലയാള വിദദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: