കെയ്റോ: വിഖ്യാത നടന് ഒമര്‍ ഷെരീഫ് (83) അന്തരിച്ചു. ഹൃദയാഘാതം മൂലം കെയ്റോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്സ് രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.
ഹോളിവുഡിലെ താരരാജാവിന്റെ പദവി സ്വന്തമാക്കിയ അപൂര്‍വം അറബ് നടന്മാരില് ഒരാളായിരുന്നു മൈക്കല്ദിമിത്രി ഷല്ഹൗബ് എന്ന ഒമര്ഷിറീഫ്. ലോറന്‍സ് ഓഫ് അറേബ്യ, ചെങ്കിസ് ഖാന്, ദി യെലോ റോള്‍സ് റോയ്സ്, ദ് നൈറ്റ് ഓഫ് ദ് ജനറല്‍സ്, ഫണ്ണി ഗേള്‍, മേയര്‍ലിങ്, ദി അപ്പോയ്ന്റ്മെന്റ് എന്നിവയാണ് ഒമര്ഷെറിഫ് അനസ്വരമാക്കിയ ചലച്ചിത്രങ്ങള്‍.
1932 ഏപ്രില്‍ പത്തിന് ഈജിപ്റ്റിലെ അലക്സാണ്ട്രിയയില്‍ ജനിച്ച ഒമര്‍ തന്റെ ഇരുപത്തിരണ്ടാം വയസില്‍ ഈജിപ്ത്യന്ചലച്ചിത്രമായ ‘സിറാ ഫില്വാഡി’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലോറന്‍സ് ഓഫ് അറേബിയ, ഡോക്ടര്‍ സിവാഗോ എന്നീ ചിത്രങ്ങളിലെ അഭിനയത്തോടെയാണ് പ്രശസ്തനായത്.
രണ്ട് ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡ് ലഭിച്ചിട്ടുള്ള ഒമര്‍ ഷെരീഫിന് ലോറന്‍സ് ഓഫ് അറേബിയയിലെ ഷെരീഫ് അലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1962ല്‍ ഓസ്കാര്‍ നോമിനേഷന് ലഭിച്ചിരുന്നു. ബെര്‍ഗ്മാനും സോഫിയ ലോറനുമുള്‍പ്പെടെയുള്ള അതുല്യപ്രതിഭകള്‍ക്കൊപ്പം ഒട്ടേറെ മികച്ച ഹോളിവുഡ് ചിത്രങ്ങളില്‍ ഒമര്‍ വേഷമിട്ടു.
‘ഫണ്ണി ഗേള്‍’ എന്ന ചലച്ചിത്രത്തില്‍ ബാര്‍ബറ സ്ട്രൈന്സാന്ഡിനൊപ്പം അഭിനയിച്ചതിന് ഒമറിന്റെ പൗരത്വം റദ്ദാക്കുമെന്ന് ഈജിപ്ത് ഭീഷണിപ്പെടുത്തി. പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന് അഭിനയം വിട്ട് ചൂതാട്ടമേശയില്ജീവിതം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: