കൊച്ചി: വൈഡ് റിലീസിങ്ങിനെതിരെ കേരളത്തിലെ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് യോഗത്തിലാണ് തീരുമാനം. ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.
ബാഹുബലി പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് നടപടി സ്വീകരിക്കും. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യോഗം വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍,ബാഹുബലിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഭിന്നതയാണ് സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം.
ബാഹുബലി പ്രദര്‍ശിപ്പിക്കാതെ സമരം തുടര്‍ന്നാല്‍ കോമ്പറ്റീഷന് കമ്മീഷനെ സമീപിക്കുമെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം സിനിമ പ്രദര്ശിപ്പിച്ചവര് കരിങ്കാലികളെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: