ജുഡീഷ്യല്‍ നിയമന കമ്മീഷന്: ഭരണഘടനാ സാധുത പരിശോധിക്കും- സുപ്രീം കോടതി
ന്യൂദല്‍ഹി:ജഡ്ജിമാരുടെ നിയമനത്തിനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ (എന്‍ജെഎസി) ഭരണഘടനാ സാധുത പരിശോധിക്കാന്‍ മാത്രമേ തങ്ങള്ക്കാകൂയെന്ന് സുപ്രീം കോടതി.
കേസിലെ വാദത്തിനിടെയാണ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോകുര്‍, കുര്യന് ജോസഫ്, ആദര്‍ശ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്‍ ഐകകണ്ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്.
നിയമത്തിനായി കൈപൊക്കിയ എംപിമാര്‍ക്ക് ബില്ലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് രാം ജെത്മലാനി വാദത്തിനിടെ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് അത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ട ബാധ്യത കോടതിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയത്. നിയമം നിര്‍മിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്.
അതില്‍ ഭരണഘടയ്ക്ക് അനുസൃതമാണോയെന്നുനോക്കേണ്ട ബാധ്യതയേ ഉള്ളു, കോടതി വ്യക്തമാക്കി. ജെത്മലാനിയുടെ വാദത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി എതിര്‍ത്തു. ആണവോര്‍ജത്തെക്കുറിച്ചുള്ള കേസ് പരിഗണിക്കുന്ന ബെഞ്ചിലെ എല്ലാവര്ക്കും അതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നു റോത്തഗി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാനും കമ്മീഷനെ എതിര്‍ത്ത് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വാദം ചൊവ്വാഴ്ച അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: