ഇസഌമബാദ്:പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതായി പാക് പത്രം ദ ഡോണ്‍. മോദിയും പാക്പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.മോദിയെ പ്രശംസിച്ച് ഡോണ്‍ മുഖപ്രസംഗം തുടര്‍ന്നു.നേതാക്കള്‍ ചര്‍ച്ചകളില്‍ അര്‍പ്പിച്ച വിശ്വാസത്തിലാണ് അതിന്റെ പുരോഗതി നിലകൊള്ളുന്നത്.
ഷെരീഫിന് ചര്‍ച്ചയില്‍ വിശ്വാസമുണ്ട്. എന്നാല്‍ സൈന്യം അടക്കം മറ്റുസ്ഥാപനങ്ങള്‍ക്ക് ഇതുപറഞ്ഞു മനസിലാക്കി നല്കാന് ഷെരീഫിന് കഴിഞ്ഞിട്ടില്ല.എന്നാല്‍ മോദിക്ക് അതുകഴിഞ്ഞിട്ടുണ്ട്. ബന്ധം മെച്ചപ്പെടുത്താന്‍ മോദി ശ്രമിച്ചിട്ടുമുണ്ട്,പത്രം തുടര്‍ന്നു.
വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ പലപുരോഗതിയും നേടാനായി. മേഖലയിലെ സുരക്ഷ തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇൗ പുരോഗതികളെ സ്വാഗതം ചെയ്യണം.
ഷെരീഫിന്റെ ക്ഷണം സ്വീകരിച്ച് അടുത്തവര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മോദി വ്യക്തമാക്കിയതിന് നല്ല വാര്‍ത്താപ്രധാന്യം ലഭിക്കുകയും ചെയ്തു.മോദിയുടെ പാക്സന്ദര്‍ശനം നടന്നാല്‍ അത് വലിയപ്രതീകാത്മകമാണ്.മോദിയുടെ മുന്‍ഗാമി മന്മോഹന് സിംഗ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടും പാക് സന്ദര്‍ശനം നടന്നിരുന്നില്ല.
സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ് മോദി. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പാക് സന്ദര്‍ശനം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ.ഡോണ്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: