ജോധ്പൂര്‍:ഭാരത അതിര്‍ത്തികളില്‍ ആളില്ലാ വിമാനങ്ങളും ക്യാമറകളുമുപയോഗിച്ച് പാക്കിസ്ഥാന് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ബിഎസ്എഫ് കണ്ടെത്തി.നൂതനസാങ്കേതിക വിദ്യകളാണ് പാക് സൈന്യം ഉപയോഗിക്കുന്നത്.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇവ കനത്ത ആശങ്കയാണ് ഉയര്‍ത്തുന്നതെന്ന് ബിഎസ്എഫ് രാജസ്ഥാന് ഡിഐജി രവി ഗാന്ധി അറിയിച്ചു.
അതിര്‍ത്തികളിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനെന്ന പേരില്‍ കഴിഞ്ഞ ഏപ്രിലില്‍ 400 മീറ്റര്‍ ദൂരത്തായി മൂവിങ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു.അതിര്‍ത്തിക്കുമുകളില്‍ ഡ്രോണുകള്‍,സ്വയം നിയന്ത്രിത വിമാനങ്ങള്‍ എന്നിവയുമായി രൂപസാദൃശ്യമുള്ളവ പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബാര്‍മര്‍, ജയ്സാല്‍മീര്‍,ബിക്കാനീര്‍,ഗംഗാനഗര്‍ എന്നിവിടങ്ങൡ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ പാക് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. ഇത്തരം ക്യാമറ സ്ഥാപിക്കാനുള്ള നീക്കം ഭാരതത്തിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: