കൊല്‍ക്കത്ത: ഇഫ്താര്‍ പാര്‍ട്ടികളുടെ പേരില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്നത് തികഞ്ഞ രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിങ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ട് നിന്നിരുന്നു.
സെക്യൂലര്‍ പാര്‍ട്ടികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പാര്‍ട്ടികളൊന്നും മതത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയോ അവയെ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇഫ്താറിന്റെ പേരില്‍ തികഞ്ഞരാഷ്ട്രിയ കളികള്‍ നടത്തുകയുമാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നത്. ഇവര്‍ ഒരുമിച്ചാണ് മമതക്കെതിരെ പോരാടുന്നത്. അതുകൊണ്ട് തന്നെ മമത പങ്കെടുത്തതുമില്ലായെന്നും സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു.
ജംഗിള്‍ രാജുമായുള്ള സഖ്യമാണ് ബീഹാറില്‍ കാണുന്നത്. ലാലു പ്രസാദ് യാദവ് ഇഫ്താര്‍ പാര്‍ട്ടി നല്കുവാന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തില്ല. പരാജയം നേരിട്ടതിന് ശേഷം ലാലുവുമായി വേദി പങ്കിടാതെ സോണിയ നല്കിയ ഇഫ്താറില്‍ പങ്കെടുക്കുകയാണ് നിതീഷ് ചെയ്തത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയിലും മമത പങ്കെടുത്തില്ല. എന്നാല്‍ ലാലു പ്രസാദ് യാദവ് സോണിയ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടയില്‍ പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: