ബിഷ് കേക്ക്: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാലു കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചു.പ്രതിരോധ മേഖലയിലെ സഹകരണവും സംയുക്ത സൈനിക പിശീലനങ്ങളുമടങ്ങുന്ന കരാറുകളിലാണ് ഒപ്പുവച്ചത്.
ഭീകരതയ്ക്ക് അതിര്‍ത്തി ഇല്ലെന്നും തീവ്രവാദം നേരിടാന്‍ കൂട്ടായ പരിശ്രമങ്ങളാണ് വേണ്ടതെന്നും കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അല്മസബെക്ക് അതംബയേവുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി. സമാധനവും സുരക്ഷിതത്വവും പുലരുന്ന അയല്ക്കാരാവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
ഇരു രാജ്യങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മിഷനുകളുമായി സഹകരിക്കുന്നതിനും സാമ്പത്തിക രഗംത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ മേഖലയിലേക്കുള്ള തന്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആ കാഴ്ചപ്പാടിന്റെ പ്രധാന കണ്ണിയാണ് കിര്ഗിസ്ഥാനെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മില്‍ ഓരോ വര്‍ഷവും സംയുക്ത സൈനികാഭ്യാസം നടത്താനും തീരുമാനിച്ചു. ഖന്‍ജര്‍ 2015 എന്ന് പേരിട്ട സൈനികാഭ്യാസം അടുത്തിടെയാണ് നടന്നത്. ഇത് ഓരോ വര്‍ഷവും തുടരാനാണ് ലക്ഷ്യമിടുന്നത്.
പ്രതിരോധ സഹകരണത്തിലെ പുതിയ കരാര്‍ ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധം ചട്ടക്കൂടിനെ കൂടുതല്‍ വിശാലമാക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. സുരക്ഷ സൈനിക വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലായിരിക്കും പ്രധാനമായും ഇരു രാജ്യങ്ങളും സഹകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: