തിരിഞ്ഞുനോക്കുമ്പോള്‍ പലര്‍ക്കും തോന്നുകയുണ്ടായി. തന്റെ അവസാനം സ്വാമിജി നേരത്തെതന്നെ കണ്ടിരുന്നുവെന്ന്. 1993ലെ തന്റെ യാത്രാപരിപാടികള്‍ തയ്യാറാക്കാന്‍ അദ്ദേഹം സെന്‍ട്രല്‍ ചിന്മയമിഷന് ട്രസ്റ്റിനെ മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്നു. അതേസമയം അദ്ദേഹം എടുത്തുപറഞ്ഞു. ജൂലായ് അവസാനംവരെയുള്ള പരിപാടികള്‍ മാത്രം തയ്യാറാക്കിയാല്‍ മതി. അതെത്ര ശരിയായിരുന്നു.
ജൂലായ് മാസത്തോടെ പരിപാടികളെല്ലാം അവസാനിച്ചു. ആഗസ്റ്റ് മൂന്നാം തീയതി സ്വാമിജി ഇഹലോകവാസം വെടിയുകയും ചെയ്തു. അതുപോലെയുള്ള സൂചനകള്‍ പലതും പലര്‍ക്കായി പല സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നല്‍കിയിരുന്നു. ഇനി അധികം കാലം താനിവിടെ ഉണ്ടാവില്ലെന്ന് എന്നോ അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു. എന്നാല്‍ അദ്ദേഹം നല്കിയ സൂചനകളുടെ അര്‍ത്ഥം ഭക്തന്മാര് തീര്‍ത്തും മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം മാത്രമായിരുന്നു.
തന്റെ ചിന്തകളുടെ, ഉപദേശങ്ങളുടെ ശക്തിയും ചൈതന്യവും ഭക്തജനങ്ങള്‍ക്ക് പൂര്‍ണമായും പകര്ന്നുനല്കിക്കൊണ്ടാണ് ചിന്മയാനന്ദ സ്വാമി ഈ ലോകം വിട്ടുപോയത്. ഒരാചാര്യന്റെ വിയോഗം… അത് കേവലം ഭൗതികമായൊരു നഷ്ടം മാത്രമാണ്. തന്റെ വാക്കുകളിലൂടെ, ഉപദേശങ്ങളിലൂടെ അദ്ദേഹം എന്നെന്നും ആരാധകരുടെ മനസ്സില്‍ ജീവിച്ചുകൊണ്ടേയിരിക്കും. ആ ദര്‍ശനങ്ങളുടെ ഔന്നത്യത്തിലേക്ക് നമ്മുടെ ജീവിതത്തേയും ഉയര്‍ത്തുക. അതായിരിക്കട്ടെ ഇനി നമ്മുടെ ലക്ഷ്യം.
ഒരു ജ്ഞാനിക്ക് മരണംകൊണ്ട് ഒന്നും നഷ്ടമാവുന്നില്ല. നാമവും രൂപവും മാറുന്നു എന്നുമാത്രം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: