പാട്ന: ബീഹാറില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വലവിജയം വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരും.18 കൗണ്‍സില്‍ സീറ്റുകളില്‍ 11ഉം ബിജെപി നേടി.റാം വിലാസ് പസ്വാന്റെ എന്‍ജെപി നാലുസീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നിലേ വിജയിച്ചുള്ള. ഉപേന്ദ്ര സിങ് കുഷ്വാഹയുടെ ആര്‍എല്‍എസ്പി രണ്ട് സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. നിലവിലുള്ള യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്ന് ബിജെപി വ്യക്തമാക്കി.
ബിജെപിയുടെ ഈ വിജയം സഖ്യകക്ഷികള്‍ക്ക് സീറ്റ് വിഭജനത്തില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധ്യമല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. വന്‍തോതില്‍ സീറ്റുകളാണ് സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തുവാനുള്ള ശക്തിയാണ് ഇപ്പോള്‍ സഖ്യകക്ഷികള്‍ക്ക് നഷ്ടമായിരിക്കുന്നത്. ബീഹാറിലെ 243 സീറ്റില്‍ വ്യക്തമായ ലക്ഷ്യം മുന്നില്‍ വച്ച് ‘മിഷന് 185’ ആണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ വിഭാവനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: