ശ്രീനഗര്‍: കനത്ത മഴയെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തി. ബല്‍താല്‍, പഹല്‍ഗാം എന്നീ രണ്ട് വഴികളിലൂടെയും തീര്‍ഥാടകരെ കടത്തിവിടുന്നില്ലെന്ന് പോലീസ് അറിയിച്ചു. തീര്ഥാടകരെല്ലാം ജമ്മുവിലെ ഭഗവത് നഗര്‍ ബേസ് ക്യാമ്പിലാണ്. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. മഴയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതവും നിരോധിച്ചു.
വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ വഴിയൊരുങ്ങുന്നതുവരെ തീര്‍ഥാടകരെ കടത്തിവിടില്ല. ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ഗതാഗത തടസം നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഇത്തവണ അമര്‍നാഥിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: