കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ആതുരശുശ്രൂഷാ രംഗത്തെ ജില്ലയുടെ വികസനകുതിപ്പിന് തുടക്കം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്‍പ്പറ്റയില്‍ എം.കെ. ജിനചന്ദ്രന് സ്മാരക ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വികസനത്തിന് കുതിപ്പേകുന്ന രണ്ടു പദ്ധതികള്‍ കൂടി എത്രയും വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്ര ശ്രമം നടത്തുകയാണ്.
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ ആണ് ഇതില്‍ ആദ്യത്തേത്. ഇതിനോടകം തന്നെ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. അന്‍പതു ശതമാനം വീതം കേന്ദ്രസംസ്ഥാന വിഹിതത്തോടെ പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനം ഇത് അംഗീകരിച്ചു.
50 ശതമാനം സംസ്ഥാന വിഹിതത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ആദ്യ റെയില്‍വേ വികസനപദ്ധതിയാവും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എംപി, വനിതാ കമ്മീഷന് അധ്യക്ഷ കെ.സി.റോസകുട്ടി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: