ന്യൂദല്‍ഹി: ഭാരത-പാക്അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ബിഎസ്എഫ് ജവാന് പാക് റേഞ്ചേഴ്സിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടെങ്കിലും അതിര്‍ത്തി ഈവര്‍ഷം പൊതുവെ ശാന്തമായിരുന്നെന്ന് കണക്കുകള്‍.
2013ല്‍ 199 തവണയും 2014ല്‍ 151 തവണയും അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയപ്പോള്‍ ഈവര്‍ഷം വെറും 20 തവണ മാത്രമാണ് വെടിവെയ്പ്പ് ഉണ്ടായത്. 2011ല്‍ 51തവണയും 2012ല്‍ 93 തവണയും അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു. 2011മുതല്‍ 500ലേറെ പ്രാവശ്യമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഈ വര്‍ഷം ഇതുവരെ ഒരു ഭീകരന്‍പോലും ജമ്മുകശ്മീര്‍ അതിര്‍ത്തിവഴി ഭാരതത്തില്‍ കാലുകുത്തിയിട്ടില്ലെന്നും സൈന്യം നല്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ 91 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ അതിര്‍ത്തിയില്‍ നടന്നപ്പോള്‍ 2014ല്‍ 70 ശ്രമങ്ങളാണ് ഉണ്ടായത്.ഈവര്‍ഷം ജൂലൈ പത്തുവരെ അഞ്ചുതവണ മാത്രമാണ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
2013ല്‍ 277 ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയും 97പേര് അതിര്‍ത്തി കടന്ന് രാജ്യത്തെത്തുകയും ചെയ്തിരുന്നു.2014ല്‍ 201പേര് അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഇതില്‍ 65പേര് ജമ്മുകാശ്മീരിലെത്തി. ഈവര്ം 65 ഭീകരര്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഭാരതത്തില്‍ കാലുകുത്താന്‍ സൈന്യം അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: