ന്യൂദല്‍ഹി: അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ഏറുമ്പോള്‍, ക്രിമിനല്‍ നിയമത്തിലെ 499, 500 വകുപ്പുകള്‍ ഒഴിവാക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഈ വകുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി, എഎപി നേതാവ് അരവിന്ദ് കേജ്രിവാള് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ വകുപ്പ് വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തടയാന്‍ ഈ നിയമം ആവശ്യമെന്നുജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: