ന്യൂദല്‍ഹി: വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച കേസില്‍ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തടയണമെന്ന മദ്യവ്യവസായി വിജയ് മല്യയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.
10 ലക്ഷം രൂപ പിഴ അടയ്ക്കാനും ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
നേരത്തെ, ദല്‍ഹി ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു.
വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്ത് മദ്യ ബ്രാന്‍ഡുകളുടെ പരസ്യത്തിനു മല്യ പണം മുടക്കിയെന്ന കണ്ടെത്തലാണ് ആദായ നികുതി വകുപ്പിനെ നടപടികളിലേക്കു നയിച്ചത്.
കിങ്ഫിഷറിനെ വിദേശത്ത് ബ്രാന്‍ഡ് ചെയ്യുന്നതിന് ലണ്ടനിലെ ബെന്നറ്റണ് ഫോര്‍മുല ലിമിറ്റഡ് എന്ന കമ്പനിയെ നിയോഗിച്ചിരുന്നു. ഇതിനായി രണ്ടു ലക്ഷം ഡോളറും നല്കി. 1996, 97, 98 വര്‍ഷങ്ങളില്‍ ലണ്ടനിലും, ചില യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ കിങ്ഫിഷറിന്റെ ലോഗോ ഉപയോഗിച്ചു. ഈ നടപടിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിരുന്നില്ലെന്നതാണ് കേസിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: