തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം രണ്ടായിരം മുതല്‍ പന്ത്രണ്ടായിരം വരെ വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
പെന്ഷന് പ്രായം 56ല്‍ നിന്നും 58 വയസാക്കണമെന്നും ശുപാര്യുണ്ട്. 14 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ പറഞ്ഞു. ശമ്പള പരിഷ്കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവും ആക്കാനാണ് ശുപാര്‍ശ. കുറഞ്ഞ പെന്ഷന് 8500 രൂപയും കൂടിയത് 60,000 രൂപയുമാണ്. സമ്പൂര്‍ണ പെന്ഷന് 25 വര്‍ഷം സര്‍വീസ് മതിയാവും. നിലവിലിത് 30 വര്‍ഷമാണ്.
സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇരുപത്തിയെട്ടാം വര്‍ഷത്തില്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് പദവി നല്‍കും. വീട്ടുവാടക അലവന്‍സ് 1650ല്‍ നിന്ന് 3000 രൂപയായി ഉയര്‍ത്തണം. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 500 രൂപ. കൂടിയത് 24,00 രൂപയുമാണ്.
ശുപാര്‍ശകളെ കുറിച്ച് മന്ത്രിസഭയില്‍ ആലോചിച്ച് എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടി വലിയൊരു സാമ്പത്തിക ബാദ്ധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: