മഞ്ചേരി: ഹിന്ദു എന്നത് മഹത്തായ വാക്കാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത സാഹത്യകാരി പി. വത്സല, ഇന്നത്തെ പാഠ്യപദ്ധതി ഭാരതമെന്ന വികാരം കുട്ടികളുടെ മനസ്സില്‍ ഉണര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ബാലഗോകുലം 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസഭ മഞ്ചേരി ശ്രീസുമ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഹിന്ദു എന്ന വാക്ക് ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നതായി മാറിയത് എങ്ങനെയെന്ന് അറിയില്ല. പുരോഗമനവാദികള്‍ക്കിടയിലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്. ചിലര്‍ക്ക് കല്ലുകടിയുണ്ടാക്കുന്നതും ചിലര്‍ക്ക് വര്ജ്ജിതവുമായ വാക്കാണ് ഇത്. എന്നാല്‍ ആത്മീയവും ബൗദ്ധികവുമായ മഹത്തായ വാക്കാണ് ഹിന്ദു എന്നത്. മനുഷ്യവിരുദ്ധമോ ഛിദ്രവാസനകള്‍ വളര്‍ത്തുന്നതോ ആയ ഒന്നും തന്നെ രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ള മഹത്ഗ്രന്ഥങ്ങളിലൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ഇന്നത്തെ പാഠ്യപദ്ധതി ഭാരതം എന്ന വികാരം കുട്ടികളുടെ മനസ്സില്‍ ഉണര്‍ത്തുന്നില്ല. പാഠ്യപദ്ധതിയില്‍ ചെറിയ സ്ഥലം മാത്രമാണ് അതിനുനീക്കിവെച്ചിട്ടുള്ളത്. നമ്മള് പാശ്ചാത്യ സംസ്ക്കാരത്തിന്റെ പുറകെ പോകുകയാണ്. നമ്മുടെ വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല.
പാശ്ചാത്ത്യരെ പകര്‍ത്താനാണ് ശ്രമിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. ഭാരതത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും തൊഴില്‍ നല്കാന് നമുക്കാകാത്തതുകൊണ്ട് ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയാന്‍ സാധ്യമല്ല. എന്നാല്‍ ഇംഗ്ലീഷിനെ പ്രതിരോധിക്കാന്‍ ജര്‍മ്മന്‍കാരും ജപ്പാന്‍കാരും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരള സര്‍ക്കാര്‍ എല്ലാവരെയും ജയിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഒരു ഗുരുവും എല്ലാവരും ജയിക്കണമെന്ന് ആഗ്രഹിക്കില്ല. കഴിവ് കുറഞ്ഞവന് അറിവ് നല്കി വളര്‍ത്തിയെടുക്കാനാണ് ഗുരു ശ്രമിക്കുക. നമ്മുടെ വിദ്യാഭ്യാസ നിലവാരം തകര്‍ന്ന അവസ്ഥയിലാണ്.
ഭാരതത്തിന് തനതായ രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഇത് നവീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളല്ല ജനങ്ങളാണ് വലുത് എന്ന ചിന്തയാണ് വേണ്ടത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രദ്ധയുണ്ട്. അയല്‍ രാജ്യങ്ങളുമായി സൗഹൃദം സൃഷ്ടിക്കുന്നതിലൂടെ നമ്മള് കൈവിട്ട പഞ്ചശീലതത്ത്വങ്ങള്‍ പുനരാവിഷ്ക്കരിക്കുകയാണ് അദ്ദേഹം. പ്രകൃതിവിഭവങ്ങളാലും മനുഷ്യവിഭവത്താലും ഭാരതം സമ്പല്‍സമൃദ്ധമാണ്. ഇത് തിരിച്ചറിയുന്ന ഒരു ഭരണാധികാരിക്ക് മാത്രമെ ഭാരതത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂവെന്നും പി. വത്സല കൂട്ടിച്ചേര്‍ത്തു.
ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പാണ് സംസ്ക്കാരത്തിന്റെ പുനര്ജ്ജനിയിലൂടെ സംഭവിക്കുന്നതെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ടി.പി. രാജന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഡോ.എം.ജി.എസ്. നാരായണന് മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വ.കെ.കെ.ബല്‍റാം പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാകവി അക്കിത്തത്തിന്റെ സന്ദേശം സംസ്ഥാന സമിതിയംഗം എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ വായിച്ചു. മയില്‍പ്പീലി മാസികയുടെ പ്രകാശനം പി. വത്സല അഡ്വ കെ.കെ. ബല്‍റാമിന് നല്‍കിയും ഗോകുലഭാരതിയുടെ പ്രകാശനം ഡോ എം.ജി.എസ്. നാരായണന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാറിന് നല്‍കിയും നിര്‍വ്വഹിച്ചു. കുളത്തില്‍ മുങ്ങിതാഴ്ന്ന യുവതികളെ രക്ഷപ്പെടുത്തിയ പട്ടാമ്പി കുലുക്കല്ലൂര്‍ സ്വദേശികളും ശ്രീസരസ്വതി ബാലഗോകുലാംഗങ്ങളുമായ ശരത് റോഷന്, ശരത്ത്, കൃഷ്ണന്, കെ.പി. അശ്വിന്, ശ്യം റോഷന് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന പ്രതിനിധി സഭയില്‍ സംസ്ഥാന സമിതിയംഗം എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി സി.എന്‍. പുരുഷോത്തമന് ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എ. മുരളീകൃഷ്ണന്, സംസ്ഥാന സമിതിയംഗം എം. സത്യന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സമാപനസഭയില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. സംസ്ഥാന ഉപാദ്ധ്യാക്ഷന്‍ വി.ജെ. രാജ്മോഹന്‍ സ്വാഗതവും മലപ്പുറം ജില്ലാ കാര്യദര്‍ശി ടി. പ്രവീണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: