650. വൃഷാരൂഢാ – വൃഷം- ധര്‍മ്മം. ധര്‍മ്മത്തെ വാഹനമാക്കിയവള്‍. വൃഷാരൂഢാ. സാവിത്രി ധര്‍മ്മദേവതയാണ്. ധര്മ്മദേവിയുടെ വാഹനം എന്നത് ആലങ്കാരികപ്രയോഗം.
651. രുദ്രവന്ദ്യാ – രുദ്രനാല്‍ വന്ദിക്കപ്പെടുന്നവള്‍. ഏകാദശരൂദ്രന്മാരാല് വന്ദിക്കപ്പെടുന്നവള്‍, എല്ലാ ദേവന്മാരാലും വന്ദിക്കപ്പെടുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.
652. യജൂര് വേദ സ്വരൂപിണി – യജുര്‍വേദം രൂപമായവള്‍. യാഗവിധികളെക്കുറിച്ചു പ്രതിപാദിക്കുന്ന വേദഭാഗമാണ് യജുര്‍വേദം. ഋഗേ്വദ മന്ത്രങ്ങളില്‍ പലതും യജുര്‍വേദത്തിലുണ്ട്. സര്വപുരുഷാര്ത്ഥങ്ങളും നേടുന്നതിന് സഹായിക്കുന്ന യജൂര്വേദത്തെ ദേവീസ്വരൂപമായി നാമം അവതരിപ്പിക്കുന്നു.
653. വേദാധിഷ്ഠാതൃദേവി – എല്ലാ വേദങ്ങള്‍ക്കും ആധാരമായ ശാശ്വതതത്ത്വങ്ങള് രൂപമായവള്‍. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനും സുഗമമായ പ്രവര്‍ത്തനത്തിനും ആധാരമായ തത്ത്വങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്രങ്ങളുടെ ശേഖരമാണ് വേദം. ഓരോ മന്ത്രത്തിന്റെയും രൂപവും ലക്ഷ്യവും ഭിന്നമാണെന്നു തോന്നുമെങ്കിലും എല്ലാത്തിനും ആധാരം സര്‍വവ്യാപ്തമായ മഹാദേവി തന്നെയാണ്.
654. വേദശാസ്ത്രസ്വരൂപിണീ – വേദങ്ങള്‍ക്ക് അധിഷ്ഠാത്രിയായ ദേവി ലോകത്തിനു നന്മവരുത്താന്വേണ്ടി സ്വയം വേദങ്ങളായും ശാസ്ത്രങ്ങളായും രൂപം ധരിച്ചു. ഋക്, യജുസ്, സാമം, അഥര്‍വം എന്നിവ ദേവിയുടെ നാലു ശരീരങ്ങളാണെന്നു പറയാം. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, എന്നിവ വേദാംഗങ്ങളായ ശാസ്ത്രങ്ങള്‍. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീംമാംസ എന്നീ ആറു ദര്‍ശനങ്ങളെയും കുറിക്കാനും ശാസ്ത്രം എന്ന പദം ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം ദേവിയുടെ വേദശരീരത്തിന്റെ അംഗങ്ങളാണെന്നു പറയാം. വേദങ്ങളായും ശാസ്ത്രങ്ങളായും രൂപം പൂണ്ടത് ദേവിതന്നെ.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: