മോസ്കോ:സൈബേരിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തിലെ കെട്ടിടംതകര്‍ന്ന് 23 സൈനികര്‍ മരിച്ചു. അഞ്ചുപേരെ കാണാതായി. 42 പേരാണ് കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്പെട്ടത്. 19പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്.
റഷ്യന്‍ പാരച്യൂട്ട് സൈനികര്‍ക്ക് പരിശീലനം നല്കുന്ന ഓംസ്കിലെ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകര്‍ന്നത്. ആദ്യം 18 സൈനികര്‍ മരിച്ചെന്നാണ് വാര്‍ത്ത.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ 23 ആയി സ്ഥീരികരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: