കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സമരം പത്രസ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനു കൂടിയുള്ളതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. കേരള പത്രപ്രവര്ത്തകയൂണിയന് കഴിഞ്ഞ 10 ദിവസമായി കോഴിക്കോട്ട് നടത്തിയ നിലനില്‍പ്പ് സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെക്കുറിച്ച് വേവലാതിപ്പെടുന്ന ഈ ഘട്ടത്തില്‍ 40 വര്‍ഷത്തിനുശേഷവും മാധ്യമ ഉടമകള്‍ സമാനാവസ്ഥയിലേക്ക് തങ്ങളുടെ സ്ഥാപനങ്ങളെ കൊണ്ടുപോകുന്നത് വിരോധാഭാസമാണ്. മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്രമായ നിലനില്‍പ്പ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. കേരളത്തിലെ പൗരസമൂഹം ഒന്നാകെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ സമരത്തിന് പിന്നില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറന്ന വിമര്‍ശനത്തിന്റെ പേരില്‍ ഒരുപത്രസ്ഥാപനത്തില് നിന്ന് പോലും ഒരാളെ പിരിച്ചുവിടുന്നത് ജനാധിപത്യത്തോടുള്ള മാധ്യമങ്ങളുടെ പരിഹാസ്യതയാണ് കാണിക്കുന്നതെന്ന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ച കെ.യു.ഡബ്ല്യു ജെ മുന്‍ സംസ്ഥാന പ്രസിഡന്റ്ും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന എന്‍.പി.രാജേന്ദ്രന് പറഞ്ഞു.
അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് മാതൃഭൂമിയില്‍ തൊഴിലെടുക്കുന്നവര്‍ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ആരുടെയും തറവാട് സ്വത്തല്ല. സാധാരണക്കാര്‍ പിരിച്ചുണ്ടാക്കിയ പണംകൊണ്ട് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് മാതൃഭൂമി പിറന്നത്. ഇക്കാര്യം ഇന്നത്തെ മാനേജ്മെന്റ് ഓര്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച സമരസമിതി ചെയര്മാന് കെ. സി. രാമചന്ദ്രന് പറഞ്ഞു. കെ. ഗംഗാധരന്, പി.ശശിധരന് (ബിഎംഎസ്), അഡ്വ. എം.കെ. പ്രേംനാഥ് (എച്ച്എംഎസ്), കെ.ടി പങ്കജാക്ഷന് (എഐടിയുസി), സി.പി. സുലൈമാന്‍ (സിഐടിയു), യു പോക്കര്(എസ്ടിയു), കെ. ബാബുരാജ് (കെഎന്‍ഇഎഫ്), പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥ്, ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു.
പത്രപ്രവര്‍ത്തക യൂണിയന് ഉയര്‍ത്തുന്ന ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ കൂടി പങ്കെടുത്ത പ്രകടനം മുതലക്കുളത്ത് നിന്ന് പുറപ്പെട്ട് മാനാഞ്ചിറ ചുറ്റി പ്രസ് ക്ലബിനു മുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: