ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരിക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി. ഇവരില്‍ പതിമൂന്ന് പേരും സ്ത്രീകളാണ്. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്കലരു എന്ന ചടങ്ങിലാണ് തിക്കും തിരക്കും ഉണ്ടായത്. കുംഭമേളയ്ക്ക് സമാനമായ ആചാരമാണിത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങാണിത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയതിനു പിന്നാലെയാണ് അപകടമുണ്ടായത്.
നദിക്കരികിലെ ഒരു കവാടത്തിലൂടെ നിരവധി ആളുകള്‍ ഇറങ്ങാന്‍ ശ്രമിച്ചതാണു തിക്കും തിരക്കുമുണ്ടാകാന് കാരണമായത്. തിരക്കിനിടെ നിലത്തു വീണ പലരും ചവിട്ടേറ്റാണു മരിച്ചത്. മൂന്ന് കവാടങ്ങളിലൂടെയായിരുന്നു വിശ്വാസികള്‍ നദിയിലേക്ക് ഇറങ്ങിയിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു സ്ഥലം സന്ദര്‍ശിച്ചു. ലക്ഷക്കണക്കിന് ജനങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: