ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പെടെ ഒമ്പതു പേര് വിചാരണ നേരിടണമെന്ന് വിചാരണക്കോടതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തുകയെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍.
ഝാര്‍ഖണ്ഡിലെ രജ്ഹര നോര്‍ത്തിലെ കല്‍ക്കരി പാടം കൊല്‍ക്കത്തയിലെ വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റിഡിന് (വിസുല്‍) നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. 31ന് വിചാരണ തുടങ്ങാനും, അന്ന് എല്ലാവരോടും ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
മധു കോഡയ്ക്കു പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബസന്ത് കുമാര്‍ ഭട്ടാചാര്യ,
ബിപിന്‍ ബിഹാരി സിങ്, വിസുല്‍ ഡയറക്ടര്‍ വൈഭവ് തുള്‍സിയാന്‍, കോഡയുടെ സഹായി വിജയ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നവീന്‍ കുമാര്‍ തുള്‍സിയാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. ഇവര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടം 120ബി, 420, 209 പ്രകാരം വിചാരണ മുന്നോട്ടു കൊണ്ടുപോകാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: