തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 113 വില്ലേജുകളുടെ റീസര്‍വ്വെ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാലു വില്ലേജുകള്‍ വനമേഖലയില്‍ ഉള്‍പ്പെടാത്തതിനാല്‍ ആ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 119 വില്ലേജുകളില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
നിയമസഭയില്‍ പി. സി. ജോര്‍ജ്ജിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി മേഖലയില്‍ നിന്നും മാറ്റേണ്ട വില്ലേജുകളുടെ പട്ടിക നല്കുമ്പോള് നിര്‍ബന്ധമായി ഭൂമിയുടെ സര്‍വ്വെ നമ്പരുകള്‍ കൂടി നല്‍കണം. റീ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ സര്‍വ്വെ നമ്പരുകള്‍ നല്കാന് സാധിച്ചിട്ടില്ല. ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. വനഭൂമിയില്‍ കൃഷി ഭൂമികൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിഷയം ക്യാബിനറ്റില്‍ ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: