തിരുവനന്തപുരം: ദേശീയ ഹരിതട്രൈബ്യൂണലിന്റേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് ശബ്ദമലിനീകരണ നിയന്ത്രണം നടപ്പാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ശബ്ദമലിനീകരണ ചട്ടം-2000 പ്രകാരം നിയന്ത്രണം നടപ്പാക്കാന്‍ ശബ്ദതീവ്രത അളക്കാനുള്ള ഉപകരണങ്ങള്‍ പോലിസ് സ്റ്റേഷനുകളില്‍ ലഭ്യമാക്കും, ശബ്ദമേഖല നിര്‍ണയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും ലഘുലേഖകള്‍ വിതരണം ചെയ്യും, നിയമസഭയില്‍ മന്ത്രി മറുപടി നല്കി.
വാസയോഗ്യവും കൃഷിയോഗ്യമല്ലാത്തതുമായ സ്ഥലങ്ങളില്‍ സോളാര്‍ വൈദ്യുത പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. കൊല്ലത്തെ പടിഞ്ഞാറേകല്ലടയില്‍ 300 ഏക്കറില്‍ 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതി എന്‍എച്ച്പിസിയുമായി ചേര്‍ന്ന് നടപ്പാക്കും. 200 മെഗാവാട്ടിന്റെ സൗരോര്‍ജ പാര്‍ക്ക് പദ്ധതി സോളാര്‍ എനര്‍ജി കോര്പറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്‍കോട്ട് സ്ഥാപിക്കും.
കേന്ദ്ര ഊര്‍ജ മന്ത്രാലയം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 40 കോടിയും നല്‍കും.അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതി പദ്ധതി പ്രദേശത്ത് ആദിവാസികളുടെ ഭൂമിയുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണം കണ്ടെത്തി. ബാക്കി പ്രദേശത്ത് പദ്ധതി തുടരും. കെട്ടിട നിര്‍മാണത്തിന് സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കുന്നത് നിയമവകുപ്പിന്റെ പരിഗണനയിലാണ്.
കുട്ടനാട്ടില്‍ ഹൗസ് ബോട്ടുകള്‍ക്ക് ഭീഷണിയായ വൈദ്യുത ലൈനുകള്‍ അടിയന്തരമായി മാറ്റും. എഡിജിപി ഋഷിരാജ് സിങ്ങിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ താല്പര്യംകൂടി ചോദിച്ചിട്ടാണ്.
തെരുവ് വിളക്ക് അറ്റകുറ്റ പണി ചെയ്യുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നും സഹായം തേടിയാല്‍ സഹായം നല്കാന് കെഎസ്ഇബി തയ്യാറാണെന്നും മന്ത്രി അറിയിച്ചു. സെപ്തംബറിന് മുമ്പ് ടെണ്ടര്‍ വിളിച്ച് പണി ആരംഭിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്ക്കാണ, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: