കൊച്ചി: സി.എല്‍. ആന്റോയുടെ സോളാര്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് സോളാര്‍ പ്രത്യേക അന്വേഷണ കമ്മീഷന് അന്വേഷിക്കും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിനോട് ആരായാനും കമ്മീഷന് തീരുമാനിച്ചു. സരിത എസ്. നായര്‍ക്ക് മുമ്പേ സോളാര്‍ പദ്ധതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചതായും സരിതക്ക് വേണ്ടി തന്നെയും തന്റെ പദ്ധതിയെയും സര്‍ക്കാര്‍ മാറ്റിനിര്ത്തുകയായിരുന്നുവെന്നുമുള്ള സി.എല്‍. ആന്റോയുടെ മൊഴിയെ തുടര്‍ന്നാണ് ജസ്റ്റിസ് ശിവരാജന് കമ്മിഷന്റെ നടപടി. മന്ത്രി കെ. ബാബുവിന്റെ ഇന്നത്തെ ധനസ്ഥിതി ആരെയും അതിശയിപ്പിക്കുന്നതാണെന്നും ഇത് എങ്ങനെയുണ്ടായെന്ന് അന്വേഷിക്കണമെന്നും ആന്റോ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും കമ്മീഷന് ഉടന്‍ തീരുമാനമെടുക്കും.
രണ്ടാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനാണ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. ഇതിനു ശേഷം ആന്റോയുടെ ബാക്കി മൊഴിയെടുക്കും. സരിതയെ സഹായിക്കുന്നതിനായിരുന്നു തന്നെ പദ്ധതി നടത്തിപ്പില്‍ നിന്നും ഒഴിവാക്കിയതെന്ന് ആന്റോ കമ്മീഷനെ അറിയിച്ചു. എംഎന്‍ആര്‍ഇയുടെ അംഗീകാരമുള്ള മൊഡ്യൂള്‍സ് ഉത്പാദിപ്പിക്കുന്ന കമ്പനിയുമായി കണ്‍സോര്‍ഷ്യം എഗ്രിമെന്റ് തനിക്കുണ്ട്. പദ്ധതിയുടെ നടത്തിപ്പ് തനിക്ക് നല്‍കണമെന്ന് അനര്ട്ടിനോടും മന്ത്രി ആര്യാടന് മുഹമ്മദിനോടും അഭ്യര്‍ഥിച്ചിരുന്നു. പല തവണ ഈ വിവരം ഓര്‍മിപ്പിക്കുകയും ചെയ്തു. എന്നാല്‍ സരിതയെ സഹായിക്കുന്നതിനായി എല്ലാവിധ യോഗ്യതയുമുള്ള തന്നെയും തന്റെ സൊസൈറ്റിയെയും ഒഴിവാക്കുകയായിരുന്നുവെന്നും ആന്റോ ആരോപിച്ചു.
2011 ജൂലൈ ഒന്നിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇത് വായിച്ച മുഖ്യമന്ത്രി പദ്ധതി മനോഹരമാണെന്ന് പറഞ്ഞ് തുടര്‍നടപടി ആന്റോയുമായി ചര്‍ച്ച ചെയ്ത് കാബിനറ്റില്‍ സമര്‍പ്പിക്കണമെന്ന് രേഖപ്പെടുത്തി കൈമാറുകയും ചെയ്തതായും നേരത്തെ ആന്റോ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ കെ.സി. ജോസഫിനും ആര്യാടന് മുഹമ്മദിനും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ചന്ദ്രശേഖരനും പദ്ധതിയുടെ കോപ്പി നല്‍കിയിരുന്നു. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി, കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ക്കും പദ്ധതിയുടെ കോപ്പി നല്കി.
ഇവരെല്ലാവരും പദ്ധതിയെയും തന്നെയും അഭിനന്ദിക്കുകയും ഈ പദ്ധതി നടപ്പിലാക്കിക്കാന് വേണ്ട നടപടി സ്വീകരിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത്രയുമൊക്കെയുണ്ടായിട്ടും പ്രോജക്റ്റിനെക്കുറിച്ചോ ഇതു നടപ്പാക്കുന്നതിനെക്കുറിച്ചോ നാളിതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും യാതൊരു വിധത്തിലുളള നടപടിയുമുണ്ടായിട്ടില്ലെന്നും ആന്റോ കമ്മിഷനെ അറിയിച്ചു.
ല സ്വകാര്യകമ്പനികളുമായി അനര്‍ട്ട് ഉടമ്പടിയുണ്ടാക്കി സോളാര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യിപ്പിച്ചു. എല്ലാവിധ അടിസ്ഥാന സൗകര്യമുളള തന്റെ സൊസൈറ്റിയെ ഒഴിവാക്കി. തന്നെ പദ്ധതിയുടെ നടത്തിപ്പില്‍ നിന്നും ഒഴിവാക്കുന്നത് കണ്ട് ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഡിവിഷന് ബഞ്ചിന്റെ ഉത്തരവുണ്ടാകുകയും ചെയ്തിരുന്നു. ഒപ്പം തന്റെ തന്നെ പദ്ധതിയായ വേസ്റ്റ് മാനേജ്മെന്റ്ിന്റെ നടത്തിപ്പ് കവിതാ പിളളയെന്ന സ്ത്രീക്ക് നല്കാന് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതായി പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന റാവുത്തരില്‍ നിന്നും മനസിലാക്കിയെന്നും ആന്റോ മൊഴി നല്കി. ബ്രഹ്മപുരത്ത് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയും ഇതുപോലെ കവിതാ പിള്ളയുടെ കമ്പനിക്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസ് ഇപ്പോഴും നിലവില്‍ ഉണ്ടെന്നും ആന്റോ പറഞ്ഞു. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും സരിതക്കായി ചലിക്കുകയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ സരിതയെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഡിവൈഎസ്പി സുദര്ശന് സരിതയക്ക് ഫോണ്‍ ചെയ്യാന്‍ അവസരമൊരുക്കി നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതു സംബന്ധിച്ച് താന്‍ അന്നത്തെ ഡിജിപിക്ക് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. സര്‍ക്കാരിന്റെ വിശ്വസ്തനാണ് സുദര്ശന് എന്ന പൊലീസ് ഉദ്യോഗസ്ഥന്. അതിനാലാണ് സുദര്‍ശനെ സരിതക്കൊപ്പം നിയോഗിച്ചത്. ഈ ഉദ്യോഗസ്ഥനാണ് ഐസക്രീം കേസ് തേച്ച് മാച്ച് കളഞ്ഞതെന്നും ആന്റോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: