പാലക്കാട്: സംസ്ഥാനത്തെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് കേരള ക്ഷേത്ര കാര്‍മിക് സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അശാസ്ത്രീയവും ജീവനക്കാരുടെ താത്പര്യങ്ങള്‍ക്ക് യോജിക്കാത്തതുമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാന തത്വം പാലിക്കാതെ ഭരണ സമിതിയുടെ താത്പര്യം അനുസരിച്ച് തോന്നുന്ന വേതന ഘടനയാണ് നിലവിലുള്ളത്.
മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് മറ്റു ബോര്‍ഡുകളിലെ വേതനം ലഭിക്കുന്നില്ല. ഈ അസമത്വം പരിഹരിക്കാന്‍ വ്യവസ്ഥകള്‍ വേണം. ക്ഷേത്ര ജീവനക്കാര്‍ക്ക് പ്രത്യേക ക്ഷേമനിധി ഓഫീസ് ആരംഭിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുക, 2013ല്‍ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
പാലക്കാട് വടക്കന്തറ കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന ഡപ്യൂട്ടി ജന. സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര കാര്‍മിക് സംഘ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.എം.എ. ചക്രപാണി അധ്യക്ഷത വഹിച്ചു. ബിഎംഎസ് മുന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് വേണാട് വാസുദേവന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം. നാരായണന്, സെക്രട്ടറി കെ. സുധാകരന്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സി. വേലായുധന്, ഉണ്ണികൃഷ്ണന്, വി. തങ്കമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു
ഭാരവാഹികള്‍: കെ. മോഹന്‍ദാസ് തൃശൂര്‍ (പ്രസി.); അഡ്വ. ചക്രപാണി, വേണാട് വാസുദേവന്‍ (തൃശൂര്‍), പരിണാമം ശശി, കൊല്ലം, എം.ഇ. ഉണ്ണികൃഷ്ണന് നമ്പൂതിരി, പാലക്കാട് (വൈസ്.പ്രസി.); കെ. സുധാകരന് പാലക്കാട് ( ജന. സെക്ര.); വി. തങ്കമോഹനന്‍, പാലക്കാട്, സി. വേലായുധന്, തൃശൂര്‍, ബിജു, കൊല്ലം, മോഹന്‍ദാസ്, ഇടുക്കി (സെക്ര.); ശശികുമാര്‍, പാലക്കാട് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: