മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റായിരുന്ന കോട്ട ശ്രീശൈലം വിശാല്‍കുമാറി(19)നെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ പ്രവേശനോത്സ ചടങ്ങുകള്‍ക്കിടെ എന്‍ഡിഎഫുകാര്‍ കുത്തികൊലപ്പെടുത്തിയ കേസില്‍ മൂന്നു വര്‍ഷം പിന്നിടുമ്പോഴും കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
കേസില്‍ നേരിട്ട് പ്രതികളായ 16 പേരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചു പേരെയുമാണ് അറസ്റ്റു ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ വീഴ്ച കാരണം പ്രതികള്‍ എല്ലാവര്ക്കും ജാമ്യം ലഭിച്ചു. കുറ്റപത്രം തയ്യാറാക്കി എഡിജിപിയുടെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ പ്രതികളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളതിനാല്‍ ചില രാഷ്ട്രീയ ഇടപെടലുകളാണ് കുറ്റപത്രം സമര്പ്പക്കുന്നതില് വൈകുന്നതെന്നും ആക്ഷേപം ഉണ്ട്.
2012ന് ജൂലൈ 16നാണ് സംഘടിച്ചെത്തിയ എന്‍ഡിഎഫ് ഗൂണ്ടാസംഘം യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കോളേജിനു മുന്പില് ആക്രമണം അഴിച്ചു വിട്ടത്. വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ്(19), മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്.ശ്രീജിത്ത്(20) എന്നിവരെ വെട്ടിയും പരിക്കേല്‍പ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിമിന്റെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. ചെങ്ങന്നൂര്‍ സിഐ ആയിരുന്ന ആര്.ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് തെക്കേ ശങ്കരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട് പത്മാലയത്തില്‍ ഷെഫീക്ക് (22) പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ് മുഹമ്മദ് (19), പുന്തല മണ്ണിലയ്യത്ത് ഷെമീര്‍ റാവുത്തര്‍ എം.എസ് (25) ഷെമീര്‍ റാവുത്തര്‍(20), ചെറുവല്ലൂര്‍ മന്നാത്തുവീട്ടില് അഫ്സല് (19), കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരിക്കോലില്‍ തെക്കേതില്‍ താജെന്നുവിളിക്കുന്ന അല്‍ത്താജ് (20), പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ് (23) എന്നിവരാണ് അറസ്റ്റിലായവരില്‍ പ്രധാന പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: