ന്യൂദല്‍ഹി: പാക്കിസ്ഥാന് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ജൂലൈ 21ന് ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഈദ് മിലനില്നിന്നു വിട്ടുനില്‍ക്കുമെന്ന് ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗിലാനി. മോദി-ഷെരീഫ് കൂടിക്കാഴ്ചയില്‍ ഇതാദ്യമായി പാക്കിസ്ഥാന് കശ്മീര്‍ വിഷയം ഉന്നയിക്കാതിരുന്നതാണ് വിഘടനവാദികളും പാക് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയ്ക്ക് വഴിവെച്ചത്. കശ്മീര്‍ വിഷയം ഉപേക്ഷിച്ച പാക്കിസ്ഥാന്റെ നിലപാടിനെതിരെയാണ് അവരുടെ ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഗീലാനി പറഞ്ഞു. ഹൂറിയത്ത് കോണ്‍ഫറന്‍സില്‍നിന്ന് ആരും ഈദ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഗിലാനി. പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ നിലപാട്.
പത്തു മാസം മുമ്പ് ഭാരത വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാന് സന്ദര്‍ശിക്കാനിരിക്കെ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയ അബ്ദുള്‍ ബാസിതിന്റെ നടപടിക്ക് മധുര പ്രതികാരം ചെയ്യാനും ഭാരത നയതന്ത്രജ്ഞര്‍ക്കായി. മോദി മുന്‍കൈയെടുത്തു ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലം പാക്കിസ്ഥാനും വിഘടനവാദികളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കാനായി എന്നതാണ്. റഷ്യയിലെ ഉഫയില്‍ ഭാരതവും പാക്കിസ്ഥാനും നടത്തിയ സംയുക്ത പ്രസ്താവന അനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ പ്രസ്താവനയ്ക്കനുസരിച്ചാണ് കാര്യങ്ങളെന്നും പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താസ് അസീസിന്റെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടതും സംയുക്ത പ്രസ്താവന ഇറക്കിയതും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും പാക്കിസ്ഥാനിലെ മറ്റ് ആഭ്യന്തര സംഘങ്ങള്‍ക്കും വലിയ തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട പ്രകാരമാണ് വിദേശകാര്യ സെക്രട്ടറിമാര്‍ നേരിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ബലൂച്ച് വിമതരുമായി ഭാരതം ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സര്‍ത്താസ് അസീസിന്റെ ആരോപണം തള്ളിയ കേന്ദ്രം പാക്കിസ്ഥാനിലെ ജനവികാരം അനുസരിച്ചുള്ള പതിവു പ്രതികരണമാണ് സര്‍ത്താസ് അസീസ് നടത്തിയതെന്നും വിലയിരുത്തി.
ജമ്മു കശ്മീര്‍ ഉള്‍പ്പെടുത്താത്ത ചര്‍ച്ചയില്ലെന്നും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ വേണമെന്നുമുള്ള അസീസിന്റെ പ്രസ്താവന പാക്കിസ്ഥാനിലെ ആഭ്യന്തര ശക്തികളെ തൃപ്തിപ്പെടുത്തുന്നതിനാണെന്ന വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാന് നിലപാട് സ്വീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സര്‍ത്താസ് അസീസും അടുത്ത മാസം ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും ഉടന്‍ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: