പോര്‍ട്ട്ബ്ലയര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരതത്തിന്റെ നാല് യുദ്ധക്കപ്പലുകള്‍ ഒന്നിനുപുറകെ ഒന്നായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിലയുറപ്പിക്കുന്നു. ചൈന നിശബ്ദമായി ദ്വീപ് സമൂഹങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റ മുന്‍കരുതല്‍ നീക്കം.
ഭൂമിശാസ്ത്രപരമായി നിര്‍ണ്ണായകമായ സ്ഥലമാണ് പോര്‍ട്ട് ബ്ലയര്‍. ഇവിടം കര, നാവിക. വായു സേനകളുടെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തിനുള്ള പരമ്പരാഗതമായ ആധിപത്യം നിലനിര്‍ത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പുതിയ ഊര്‍ജ്ജത്തോടെയാണ് സൈനിക വൃത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ചൈനീസ് നാവികസേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനവുമെന്നതാണ് എറ്റവും വലിയ ഗുണമെന്ന് എല്ലാവരും സമ്മതിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമന്‍ സമുദ്രത്തിലുമായി ചിതറികിടക്കുന്ന ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപുകള്‍ മ്യാന്മറും ഇന്ത്യോനേഷ്യയുമായിട്ടാണ് ഭാരതത്തെക്കാള്‍ കൂടുതല്‍ അടുത്ത് കിടക്കുന്നത്. മലാക്ക കടലിടുക്കിന് സമീപമായിട്ടാണ് തെക്കന്‍ ചെറുദ്വീപുകള്‍ കിടക്കുന്നത്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഒരു പ്രവേശന കവാടമാണെന്നാണ് പ്രത്യേകത. ചൈനയുടെ ഓയിലിന്റെ മൂന്നിലൊന്ന് ഇവിടെ നിന്നാണ് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയും ഇവിടെയാണെന്ന് മുന്‍ മിലിട്ടറി കമാന്‍ഡര്‍ കൂടിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആര്.കെ. സിങ് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: