ചെന്നൈ: ലളിത സംഗീതം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എസ്. വിശ്വനാഥന് കലാ ലോകത്തിന്റെ അന്ത്യാഞ്ജലി. കലാ-ാംസ്കാരിക പ്രവര്‍ത്തകരെയും ആരാധകരെയും സാക്ഷിയാക്കി എംഎസ്വിയുടെ ദേഹം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ ചെന്നൈയിലെ ബസന്ത്നഗര്‍ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.
രാവിലെ പത്തിന് സാന്തോം ഹൈ റോഡിലെ വസതിയില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ശ്മശാനത്തിലെത്തിച്ചു. വഴിയരികില്‍ നിരവധി പേരാണ് സംഗീത ചക്രവര്‍ത്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. പുഷ്പവൃഷ്ടി നടത്തിയാണ് അവര്‍ മഹാസംഗീതജ്ഞനെ യാത്രയാക്കിയത്. എംഎസ്വി അന്വശരമാക്കിയ ഗാനങ്ങള്‍ ആലപിച്ച് ഒരുകൂട്ടം സംഗീതജ്ഞര്‍ ഇദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കി.
ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഒരു ദിവസത്തേക്ക് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിയാണ് തമിഴ് സിനിമാ ലോകം എംഎസ്വിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇളയരാജ, വിശാല്‍, നസീര്‍, പി. വാസു, എസ്.പി. ചരണ്‍, എം.എസ്. ഭാസ്കര്‍, വടിവേലു, പാണ്ഡ്യരാജ്, എസ്.പി. മുത്തുരാമന്, വൈ.ജീ. മഹേന്ദ്രന് തുടങ്ങിയ നിരവധി പേര് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: