കൊച്ചി: പെരിയാറില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ ജഡം ഇന്നലെ രാവിലെ കണ്ടെത്തി. കരുമാല്ലൂര്‍ പുറപ്പള്ളിക്കാവ് ബണ്ടിന് സമീപം ചൊവ്വാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയ പൊറ്റക്കുഴി നിവ്യ റോഡ് മഠത്തില്‍പറമ്പില്‍ എം. എന്‍. ജസ്റ്റിന്റെ മകന് ജോയലി(19)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് പൊറ്റക്കുഴി ലിറ്റില്‍ ഫഌവര്‍ പള്ളിയില്‍ സംസ്കരിച്ചു.
ഒഴുക്കില്‍പ്പെട്ട സുഹൃത്ത് പേരണ്ടൂര്‍ തായാട്ടുപറമ്പ് എബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ജോയല്‍ അപകടത്തില്‍പ്പെട്ടത്. എബിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കളമശ്ശേരി പോളിടെക്നിക്ക് അധ്യാപകനാണ് ജോയലിന്റെ പിതാവ്. എം. സി. ജസ്റ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് എം. എന്‍. ജോസ് ഫ്രാന്‍സിസിന്റെ സഹോദരനാണ് ജസ്റ്റിന്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂള്‍ അധ്യാപിക ടെസീറ്റയാണ് മാതാവ്. എവില്‍, ഇസ്ഹാക്ക് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: