മറയൂര്‍(ഇടുക്കി): കാട്ടാനയുടെ ശല്യം നിത്യസംഭവമായിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്നലെ രാത്രി അഞ്ച് കാട്ടാനകളാണ് മറയൂര്‍ കരിമുട്ടിയിലെത്തിയത്. ആന ശല്യം രൂക്ഷമായ കരിമുട്ടിയിലാണ് കാട്ടാനക്കൂട്ടം ഏറെ നാശം വിതച്ചിരിക്കുന്നത്.
200 ഏക്കര്‍ കവുങ്ങിന് തോട്ടമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നശിപ്പിച്ചത്. ഇന്നലെയെത്തിയ കാട്ടാനക്കൂട്ടം കല്ലറയ്ക്കല്‍ പറമ്പില്‍ ജോസ് മാത്യുവിന്റെ പുരയിടത്തിന്റെ അതിര്‍ത്തില്‍ സ്ഥാപിച്ചിരുന്ന വേലി പൂര്‍ണമായും തകര്‍ത്തു. കൃഷിയിടങ്ങളിലും നാശം വരുത്തി.
ആനകളെ തുരത്താന്‍ വൈദ്യുത വേലി സ്ഥാപിച്ചിരുന്നു. ഇവയും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബാബുനഗര്‍, മറയൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ജില്ലയില്‍ കാട്ടാനയുടെ ശല്യം അടുത്തിടെ ഏറെയുണ്ടായത് മറയൂര്‍ പഞ്ചായത്തിലാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ ദേവര്പാണ്ഡ്യന്റെ വീടിന്റെവേലി ആനകള്‍ തകര്‍ത്തത്. ഭാഗ്യത്തിന് ആന വീടിനടുത്ത് എത്താഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നടക്കാന്‍ കഴിയാത്ത ദേവര്പാണ്ഡ്യന് ജീവന് പണയംവെച്ചാണ് ഇവിടെ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: