ന്യൂദല്‍ഹി: വര്‍ഷങ്ങളായി പരിഗണിക്കാതെ കിടന്ന സൈന്യത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് 30,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. 428 വ്യോമപ്രതിരോധ തോക്കുകളും, തീരദേശ പട്രോളിങ്ങിന് എയര്‍ക്രാഫ്റ്റുകളും വാങ്ങുന്നതിനായാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി തുക അനുവദിച്ചത്. 2012ല്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി.കെ. സിങ് വ്യോമപ്രതിരോധ തോക്കുകള്‍ വാങ്ങണമെന്ന ആവശ്യം അന്നത്തെ പ്രധാനമന്ത്രി മന്മോഹന്സിങ്ങിനു മുന്നില്‍ വച്ചെങ്കിലും അംഗീകരിച്ചില്ല. വ്യോമപ്രതിരോധ സംവിധാനത്തില്‍ 97 ശതമാനം കാലഹരണപ്പെട്ടതാണെന്ന സൈന്യത്തിന്റെ ആശങ്ക യുപിഎ സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തതുമില്ല. അതിനാണ് മാറ്റം വന്നത്.
428 വ്യോമപ്രതിരോധ ആര്‍ട്ടിലറി ഗണ്ണുകള്‍ സൈന്യം വാങ്ങും. ഇതിന് 16,900 കോടി രൂപ വകയിരുത്തി. പട്രോളിങ് എയര്‍ക്രാഫ്റ്റുകള്‍ക്ക് 4,380 കോടി രൂപ അനുവദിച്ചു. വ്യോമപ്രതിരോധ തോക്കുകള്‍ നിര്‍മിക്കുന്നതിന് തദ്ദേശീയ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനും തീരുമാനം. ടാറ്റ, ഭാരത് ഫോര്‍ഗ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ താത്പര്യം അറിയിച്ചു. നിലവില്‍ 1950 കാലത്തെ എള്-70, സു-23 തോക്കുകളാണ് സൈന്യം ഉപയോഗിക്കുന്നത്.
നാവികസേനയ്ക്ക് പുതിയ നാല് പി8ഐ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാനും തീരുമാനം. നിലവില്‍ ഈ വിഭാഗത്തില്‍പെട്ട എട്ട് വിമാനങ്ങള്‍ നാവികസേനയ്ക്കുണ്ട്. ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണങ്ങള്‍ക്കായാണ് കൂടുതലും ഉപയോഗിക്കുന്നത്. അറബിക്കടല്‍ തീരത്ത് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ നാല് വിമാനങ്ങള്‍ ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: