ന്യൂദല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി നടത്തുന്ന വെടിവയ്പ്പിനെതിരെ ഭാരതം പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്.
ഭാരതത്തിന്റെ പാകിസ്ഥാനിലെ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവനാണ് ഇക്കാര്യം പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചത്.
ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് ബുധനാഴ്ച പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിക്കുകയും രണ്ട് സൈനികര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: