കാസര്‍കോട്: സഫിയ വധക്കേസില്‍ ഒന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി. ഹംസ (52)യ്ക്ക് കാസര്‍കോട് ജില്ലാ സെഷന്‍സ് പ്രിന്‍സിപ്പല്‍ ജഡ്ജി എം. ജെ. ശക്തിധരന് വധശിക്ഷ വിധിച്ചു. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ഷുക്കൂറിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് വിധി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വധശിക്ഷ വിധിക്കുന്ന കേസാണിതെന്ന പ്രത്യേകത കൂടി സഫിയ കേസിലെ വിധിക്കുണ്ട്.
കൂടാതെ 10 ലക്ഷം രൂപ പിഴ അടക്കണം ഇതില്‍ 8 ലക്ഷം രൂപ സഫിയയുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. പുറമേ 6 വര്‍ഷം കഠിന തടവും അനുഭവിക്കണം. ഹംസയുടെ ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂന (37)യെ ആറ് വര്‍ഷം വെറും തടവിനും 5000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനും ഗോവയിലെ കരാറുകാരനുമായ കുമ്പള ആരിക്കാടിയിലെ എം. അബ്ദുള്ള(58)യെ 3 വര്‍ഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: