ന്യൂദല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യസംഘം തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി തേടി സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ പ്രത്യേക ദൗത്യസംഘം തന്നെ കുറ്റപത്രം സമര്‍പ്പിക്കട്ടെയെന്നും സിബിഐ കോടതിയെ അറിയിച്ചു.വിഷയം ജൂലൈ 20ന് വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 185ഓളം കേസുകള്‍ എസ്ഐടിയില്‍ നിന്നും സിബിഐക്ക് കൈമാറാന്‍ കാലതാമസം ഉണ്ടാകുമെന്നും അതിനാല്‍ സംസ്ഥാന അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വാദിച്ചു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
ഭോപ്പാലിലെത്തിയ സിബിഐ അന്വേഷണ സംഘം ബുധനാഴ്ച 3 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പിന്നോക്ക-ന്യൂനപക്ഷ കമ്മീഷന് അംഗത്തിനും മകനുമെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. 2009, 2010, 2011 വര്‍ഷങ്ങളിലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് മൂന്നു കേസുകളും.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 2010ലെ പരീക്ഷ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 പേരുടെ പേരുണ്ട്. ഇതിനു പുറമേ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടുള്ള 5 പേരുടെ മരണം സംബന്ധിച്ച അന്വേഷണവും സിബിഐ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: