പാനൂര്‍(കണ്ണൂര്‍): ടിപി ചന്ദ്രശേഖരന് വധത്തില്‍ വമ്പന്‍സ്രാവുകള്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയം അവസാനിക്കുമായിരുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് വിഎം.സുധീരന് പറഞ്ഞു. പാനൂര്‍ കൂരാറയിലെ കോണ്‍ഗ്രസ് നേതാവ് ജഗദീപിന് നേരെ സിപിഎം നടത്തിയ അക്രമത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാകമ്മറ്റി പാനൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന രമയുടെ ആവശ്യം ന്യായമാണ്. എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്ന സിപിഎം നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജഗദീപന്‍. കളളവോട്ടും ബൂത്തുപിടുത്തവും നടത്തി കണ്ണൂരില്‍ സിപിഎം നടത്തുന്ന തേര്‍വാഴ്ചയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്.
ഈസ്റ്റ്ചെറ്റക്കണ്ടി സ്ഫോടനത്തിലും കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ചതിലും സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും വിഎം.സുധീരന് കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: