തലശ്ശേരി(കണ്ണൂര്‍): കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 22 ലേക്ക് മാറ്റി. ജാമ്യമനുവദിക്കണമെങ്കില് ഇയാള്‍ നിലവില്‍ പ്രതിയല്ലെന്നും അന്വേഷണം തുടരുകയാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ വാദിച്ചു.
ഫസല്‍വധം അന്വേഷിച്ച സിബിഐ സിഐ സലീം പി.ജയരാജനെ കളളക്കേസില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്നും കേസില്‍പ്പെടാതെ തന്നെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാമെന്ന നിയമ സാധ്യതയും പി.ജയരാജനു വേണ്ടി ഹാജരായ അഡ്വ. കെ.വിശ്വന് കോടതിയെ ധരിപ്പിച്ചു. എന്നാല്‍ സിഐ സലീം അന്വേഷണസംഘാംഗം മാത്രമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതലയെന്നും അതുകൊണ്ട് ഒരു ഉദ്യോഗസ്ഥന് വിചാരിച്ചാല്‍ പ്രതിയാക്കാമെന്നുമുളളത് വിചിത്രവാദമാണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
യുഎപിഎ ആക്ട് പ്രകാരം മുന്‍കൂര്‍ ജാമ്യമനുവദനീയമല്ലെന്നിരിക്കെ ഈ കേസില്‍ മേല്പറഞ്ഞ വകുപ്പില്‍ കേസെടുത്താല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്യപ്പെടുമെന്നും ജഡ്ജ് ആര്.നാരായണപിഷാരടി പ്രതിഭാഗത്തെ അറിയിച്ചു. തടസവാദത്തിന് കൂടുതല്‍ സമയമനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയില്‍ ഹര്‍ജി 22ലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: